മാലിയില്‍ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മാലിയിലെ സൈനിക കേന്ദ്രത്തിന് നേരെ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ 53 പേര്‍ സൈനികരും ഒരാള്‍ നാട്ടുകാരനുമാണ്. അക്രമത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരര്‍ പിടിമുറുക്കുന്നതിന്‍റെ സന്ദേശമാണ് ആക്രമണം നല്‍കുന്നത്.
മാലിയിൽ ഭീകരാക്രമണത്തിൽ 54 പേര്‍ കൊല്ലപ്പെട്ടു: ആക്രമണം സൈനിക കേന്ദ്രത്തിനു നേരെ
RELATED ARTICLES