സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ. പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പണം പിടിക്കുന്നത് അംഗീകരിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാത്രമാണ് ഉത്തരവിൽ പറയുന്നത്. പണം എന്തിനുവേണ്ടി ചെലവാക്കും എന്നതിന് വ്യക്തതയില്ല. കോടതി നിരീക്ഷിച്ചു. കേസ് മെയ് 20 നു വീണ്ടും പരിഗണിക്കും.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം പിടിക്കും എന്നാണ് സർക്കാർ ഉത്തരവിൽ അറിയിച്ചിരുന്നത്. ഓരോ മാസവും ആറു ദിവസത്തെ ശമ്പളം വീതം പിടിച്ച് അഞ്ചു മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പൂർണമായും പിടിക്കാനായിരുന്നു സർക്കാരിൻറെ ഉത്തരവ്.