സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സാലറി ചലഞ്ചില്‍ വിവാദങ്ങള്‍ വീണ്ടും ഉയരുന്നു. സംസ്ഥാന പൊലീസ് ബറ്റാലിയനില്‍ വിസമ്മതപത്രം നല്‍കിയവര്‍ക്ക് കൂട്ട സ്ഥമാറ്റം നല്‍കിയെന്നാണ് ആക്ഷേപം ഉയരുന്നത്. ഒമ്പത് ഹവില്‍ദാറുമാരെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറം ആര്‍ആര്‍ആര്‍എഫിലേക്ക് മാറ്റി. സാപ് കമാന്‍ഡന്റ് ആണ് ഇതുസമബന്ധിച്ച ഉത്തരവിറക്കിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരുള്ളപ്പോള്‍ സീനിയേഴ്‌സിനെ മാറ്റിയതാണ് ആക്ഷേപത്തിന് കാരണം. സാലറി ചലഞ്ചിനോട് വിസമ്മതിച്ചതിനുള്ള പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം. അതേസമയം, പ്രതികാര നടപടിയല്ലെന്ന് വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.
പോലീസിൽ സാലറി ചലഞ്ച് വിസമ്മതപത്രം നൽകിയവർക്ക് കൂട്ട സ്ഥലംമാറ്റം; പ്രതികാര നടപടിയല്ലെന്നു പോലീസ് ഭാഷ്യം
RELATED ARTICLES