പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടക്കം മുതല്‍ പിന്തുണച്ചു വന്നതിനൊടുവിൽ രാഷ്ട്രപതിയുടെ തിരുത്ത്. നോട്ട് അസാധുവാക്കിയതുവഴി രാജ്യത്ത് താല്‍ക്കാലികമായ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നൽകി. സര്‍ക്കാര്‍ നടപടി പാവങ്ങളെ പരിക്കേല്‍പിക്കുമെന്നും മുഖര്‍ജി സൂചിപ്പിച്ചു. രാഷ്ട്രപതി ഭവനില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഗവര്‍ണര്‍മാര്‍ക്ക് പുതുവത്സര സന്ദേശം കൈമാറുകയായിരുന്നു പ്രണബ് മുഖര്‍ജി. നോട്ട് അസാധുവാക്കല്‍ അഴിമതിക്കെതിരെ പോരാടാനും കള്ളപ്പണം ഇല്ലാതാക്കാനും സഹായിക്കുമ്പോള്‍ തന്നെ, സമ്പദ്വ്യവസ്ഥയില്‍ താല്‍ക്കാലിക മാന്ദ്യം ഉണ്ടാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.
വാദവും വിയോജിപ്പുമൊക്കെ ഉണ്ടാകാമെങ്കിലും ബഹുമുഖ വീക്ഷണങ്ങള്‍ നിഷേധിക്കാന്‍ പറ്റില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ നിയമവാഴ്ചയെ മുറുകെപ്പിടിക്കണം. നാഗരികതയുടെ അടിസ്ഥാന മൂല്യങ്ങള്‍ വളര്‍ന്നു വരണമെന്ന് ഗവര്‍ണര്‍മാരോട് രാഷ്ട്രപതി പറഞ്ഞു. പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ കുറക്കുന്ന നയങ്ങളാണ് ഉണ്ടാകേണ്ടത്. അവകാശത്തില്‍ അധിഷ്ഠിതമായൊരു സമീപനത്തില്‍നിന്ന് ദാരിദ്ര്യ നിര്‍മാര്‍ജന നയപരിപാടികളുടെ ഊന്നല്‍ സംരംഭകത്വത്തിലേക്ക് വഴിമാറുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. പ്രതീക്ഷിക്കുന്ന ദീര്‍ഘകാല പുരോഗതിയില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കിലും, ദരിദ്രരുടെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധ വേണം.
പാവപ്പെട്ടവര്‍ക്ക് ദീര്‍ഘകാലത്തേക്ക് കാത്തിരിക്കാനാവില്ല. വിശപ്പും തൊഴിലില്ലായ്മയും ചൂഷണവും ഇല്ലാതാക്കാനുള്ള ദേശീയ മുന്നേറ്റത്തില്‍ സക്രിയമായി പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയണം. സഹിഷ്ണുത, ഭിന്നവീക്ഷണത്തെ മാനിക്കല്‍, സംയമനം എന്നിവ ബഹുസ്വര ജനാധിപത്യത്തില്‍ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com