മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരണത്തിന് കിഴടങ്ങി. 96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ പ്രഹ്ലാദിനെ പുറത്ത് എടുത്തിരുന്നു. എന്നാൽ കുട്ടി മരിച്ചതായി മെഡിക്കൽ സംഘം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുട്ടി വീണ കുഴിയിലേക്ക് ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്.
എന്നാൽ അതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു.