ബാര്‍കോഴക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ.പി സതീശനെ .
ആ സ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലില്‍ ഒപ്പുവെച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങും. എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്. മാണിക്കെതിരെ സതീശന് നിലപാടെടുത്തത് വിവാദമായിരുന്നു. വിജിലന്‍സിന്റെയും മാണിയുടെയും അഭിഭാഷകരുടെ എതിര്‍പ്പിന് പിന്നാലെയാണ് സതീശനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.ബാര്‍കോഴക്കേസ് പരിഗണിക്കുന്ന വിജിലൻസ് കോടതിയിൽ വിജിലൻസ് അഭിഭാഷകനെ ചൊല്ലി ഇന്ന് തർക്കം നടന്നിരുന്നു.
വിജിലൻസിനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ കെ.പി. സതീശൻ ഹാജരായതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. സതീശൻ ഹജരായതിനെ വിജിലൻസ് നിയമോപദേശകൻ എതിർത്തിർത്തിരുന്നു. സതീശനെതിരെ മാണിയുടെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു. ഇതോടെ വിഷയത്തിൽ കോടതി ഇടപെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു.