പെരുമ്പാവൂര്‍: ജിഷയുടെ ക്രൂരമായ കൊലപാതകത്തിന്റെ സമയം സബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. കൃത്യം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് പരിസരവാസികളായ മൂന്ന് സ്ത്രീകൾ പൊലീസിന് മൊഴി നൽകി. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി ഇവർ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കൃത്യം നടന്നത് ഈ സമയത്ത് തന്നെ ആകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടത് എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ കൊല നടന്ന ദിവസം വൈകീട്ട് അഞ്ച് മണിക്ക് വെള്ളം എടുക്കുന്നതിനായി ജിഷ പുറത്തിറങ്ങുന്നത് കണ്ടതായി അയൽവാസി മൊഴി നൽകി. ഇതോടെയാണ് കൊല നടന്ന സമയം സംബന്ധിച്ച് പൊലീസിന് വ്യക്തത വന്നത്. അഞ്ച് മണിക്ക് ശേഷമുള്ള ഒരു മണിക്കൂർ സമയത്തിനിടക്കാണ് കൊല നടന്നത്. ഘാതകനെന്ന് സംശയിക്കുന്നയാള്‍ 6.30ലൂടെ കനാല്‍ വഴി പോയതായും ഇവർ പൊലീസിനോട് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: