HomeNewsShortഎട്ടുവയസ്സുകാരിയെ ക്രൂരമായി കൊല്ലാൻ ന്യായം ബഖര്‍വാല്‍ മുസ്ലിംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്നത്; കുറ്റപത്രത്തിലെ വിചിത്ര ന്യായങ്ങൾ...

എട്ടുവയസ്സുകാരിയെ ക്രൂരമായി കൊല്ലാൻ ന്യായം ബഖര്‍വാല്‍ മുസ്ലിംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്നത്; കുറ്റപത്രത്തിലെ വിചിത്ര ന്യായങ്ങൾ ഇങ്ങനെ

മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാന്‍ കാരണമായി പ്രതികള്‍ പറയുന്നത്, ബഖര്‍വാല്‍ മുസ്ലിംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌റ്റ്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍, മരുമകന്‍(പ്രായപൂര്‍ത്തി ആയിട്ടില്ല) , സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ടു പ്രതികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിനും മുമ്ബ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റില്‍ നിന്നും വിളിച്ചു വരുത്തി.

പെണ്‍കുട്ടി കുതിരകളെ മെയ്‌ക്കാന്‍ കാട്ടില്‍ പോകുന്നത് പതിവായിരുന്നു. ഇത് അറിയാവുന്ന സഞ്ജി റാമും പ്രായപൂര്‍ത്തിയാകാത്ത അനന്തിരവനും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പെണ്‍കുട്ടിയെ തട്ടിയെടുത്തത്. പ്രതിയായ റാമിന്റെ വീടിന് പിന്നിലെ കാടിനുള്ളില്‍ പതിവായി കുതിരകളെ മേയിക്കാന്‍ കുട്ടി എത്താറുണ്ട് എന്നതായിരുന്നു ഇവര്‍ ഈ കുട്ടിയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സഞ്ജി റാം തന്റെ പ്രായപൂര്‍ത്തിയാകാത്ത അനന്തിരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാനും ആവശ്യപ്പെട്ടു. അനന്തിരവന്‍ തന്റെ സുഹൃത്തായ പര്‍വേശ് കുമാറു (മന്നു) മായി ചേര്‍ന്ന് ജനുവരി എട്ടിന് ഇതിനുള്ള പദ്ധതി തയ്യാറാക്കി.

രാവിലെ വീട്ടില്‍ നിന്നും മോയാന്‍ പോയ കുതിരകളെ തേടി അമ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ് പെണ്‍കുട്ടി കാട്ടില്‍ എത്തിയത്. വനത്തിലെത്തിയ കുട്ടി കുതിരകളെ തേടി അലഞ്ഞു. അതേസമയം സഞ്ജി റാമും അനന്തിരവനും പെണ്‍കുട്ടി ഒരു സ്ത്രീയോട് തന്റെ കുതിരകളെ കുറിച്ച്‌ അന്വേഷിക്കുന്നതായി കണ്ടു. ഇത് കണ്ട പ്രായപൂര്‍ത്തിയാകാത്ത പയ്യനും മന്നുവും ചേര്‍ന്ന് കുട്ടിയെ കുതിരയെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാട്ടില്‍വെച്ച്‌ കുട്ടിയെ മരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം ഇരുവരും മാറിമാറി പീഡിപ്പിച്ചു. പിന്നീടാണ് കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടു വന്ന് പൂട്ടിയിട്ടത്. അതിനിടയില്‍ അസിഫയുടെ മാതാപിതാക്കള്‍ കാണാതായ കുട്ടിയെ അന്വേഷിച്ച്‌ ക്ഷേത്രത്തിലും എത്തി സഞ്ജി റാമിനോടും അന്വേഷിച്ചു. എന്നാല്‍ കുട്ടി ബന്ധുവീടുകളിലെവിടെ എങ്കിലും കാണുമെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണ് ഇയാള്‍ ചെയ്തത്.

പിന്നീടാണ് മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന ക്രൂര പീഡനം അരങ്ങേറിയത്. പിന്നീട് റാം പറഞ്ഞതനുസരിച്ച്‌ അനന്തിരവന്‍ മീററ്റിലുള്ള റാമിന്റെ മകന്‍ വിശാലിനെയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനായി വിളിച്ചു വരുത്തി. പിറ്റേ ദിവസം രാവിലെ ആറു മണിയോടെ വിശാലും സ്ഥലത്തെത്തി. അതേസമയം പൊലീസും ബക്കര്‍വാള്‍ സമൂഹവും കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ആനന്ദ് ദത്തയെ ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കി ഇയാള്‍ തന്റെ ഭാഗത്താക്കി.

ജനുവരി 13ന് വിശാലും അച്ഛന്‍ സഞ്ജി റാമും ക്ഷേത്രത്തില്‍ എത്തി. അപ്പോഴേക്കും അനന്തിരവനും മന്നുവും അവിടെ എത്തി. വിശാല്‍ പെണ്‍കുരുന്നിനെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത അനന്തിരവനും പിന്നാലെ കുട്ടിയെ പീഡനത്തിനിരയാക്കി. വൈകുന്നേരം ആയപ്പോള്‍ റാം തന്നെയാണ് ഇനി കുട്ടിയെ കൊല്ലാനുള്ള സമയം ആയെന്നും നിര്‍ദ്ദേശിച്ചത്.

മൃതപ്രായ ആയ പെണ്‍കുരുന്നിനെ തലയ്ക്കടിച്ച്‌ കൊല്ലും മുമ്ബ് ഒരിക്കല്‍ കൂടി ബലാത്സംഗത്തിന് ഇരയാക്കി. ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി മൃതപ്രായയായി മാറി. ഭക്ഷണമോ വെള്ളമോ പോലും കൊടുത്തിരുന്നില്ല. മയക്കു മരുന്നു നല്‍കിയിരുന്നതിനാല്‍ കുട്ടി സദാ മയക്കത്തിലും ആയിരുന്നു. കൊല്ലാനുള്ള സഞ്ജിറാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മന്നു, സഞ്ജിറാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടി എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു കലുങ്കിനടുത്തേക്ക് കൊണ്ടു പോയി. അപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ അവിടെ എത്തി.

മൃതപ്രായയായിട്ടും തന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത ആ കുട്ടിയെ അയാള്‍ വെറുതെ വിട്ടില്ല. കുട്ടിയെ കൊല്ലുന്നതിന് മുമ്ബ് ഒരിക്കല്‍ കൂടി തനിക്ക് അവളെ പീഡിപ്പിക്കണമെന്ന് ഇയാള്‍ പറഞ്ഞു. വീണ്ടും ഒരു വട്ടം കൂടി അയാള്‍ കുട്ടിയെ പീഡിപ്പിച്ചു. ദീപക് ബലാത്സംഗം ചെയ്തതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി ബലാത്സംഗത്തിന് ഇരയാക്കി. അതിനു ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടി തന്നെയാണ് പെണ്‍കുട്ടിയുടെ തലയ്ക്ക് കല്ലിന് ഇടിച്ച്‌ കൊലപ്പെടുത്തിയത്. പിന്നീട് ജനുവരി 15നാണ് കുട്ടിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത്. ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments