തിരുവനന്തപുരം: കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിൻെറ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. ക്രിസ്തുവിന്‍െറ പീഡാനുഭവങ്ങളെ അനുസ്മരിച്ചുള്ള അമ്പത് നോമ്പാചരണത്തിന്‍െറ അവസാന ആഴ്ചയെ പ്രത്യാശയോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്കുശേഷം ഉയിര്‍പ്പിന്‍െറ തിരുകര്‍മങ്ങള്‍ നടന്നു.
എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന കർമങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി കാർമികത്വം വഹിച്ചു. മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാ വിപത്തുകൾക്കെതിരെയും പൊരുതാൻ സമൂഹത്തിനും സർക്കാറുകൾക്കും കഴിയണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ മാർ ആലഞ്ചേരി ആഹ്വാനം ചെയ്തു.