അലഹാബാദ്: ഭീകരനാകാൻ വിസമ്മതിച്ച പതിനൊന്നുകാരനെ ട്യൂഷൻ പഠിപ്പിക്കുന്ന അദ്ധ്യാപകൻ കൊലപ്പെടുത്തിയതായി ആരോപണം. ഇക്കഴിഞ്ഞ മാർച്ച് 19നായിരുന്നു സംഭവം. യു.പിയിലെ അലഹബാദ് ജില്ലയിലുള്ള കസേരുവ കുർദ്ദ് ഗ്രാമത്തിൽ താമസിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ രവി പാലിനെ അദ്ധ്യാപകൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം.
ഭീകരസംഘടനയായ ഐസിസിൽ ചേരാനായി രവിയെ ഇർഫാൻ നിർബന്ധിച്ചിരുന്നതായി കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. എന്നാൽ അതിന് രവി സമ്മതച്ചില്ല. സംഭവ ദിവസം കുട്ടിയെ സൈക്കിൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇർഫാൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചതായി രവിയുടെ സഹോദരി പ്രീതി പറയുന്നു. പിന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നീട് ചൊവ്വാഴ്;ചയോടെയാണ് കുട്ടിയുടെ മൃതദേഹം ഒരു ഫാമിൽ നിന്നും കണ്ടെത്തുന്നത്. എന്നാൽ ,രവിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് നിരാകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.