തലശ്ശേരിയിൽ സിപിഎം ഒാഫിസിനകത്തു കയറി സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ അഞ്ജന (25) അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍. രാത്രി പന്ത്രണ്ടോടെ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അഞ്ജന. ചാനല്‍ ചര്‍ച്ചകളില്‍ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കള്‍ പറഞ്ഞു.
ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണു യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരന്തരമായി തങ്ങളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും പിതാവിനെ മര്‍ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാനാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്‍.രാജന്റെ മക്കളായ അഖിലയും അഞ്ജനയും ഇക്കഴിഞ്ഞ 11നു സിപിഎം ഓഫിസില്‍ ചെന്നത്.
രണ്ടുപേരും ചേര്‍ന്നു സിപിഎം പ്രവര്‍ത്തകന്‍ ഷിജിലിനെ മര്‍ദിച്ചുവെന്നു കാണിച്ചാണു പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com