കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. സിപിഐഎം അവയ്ലെബിള്‍ പിബിയാണ് തീരുമാനമെടുത്തത്. പി കരുണാകരനാണ് നോട്ടീസ് നല്‍കിയത്. നാളെ പരിഗണിക്കണമെന്നാണ് ആവശ്യം.നേരത്തെ കോണ്‍ഗ്രസ് ലോക്സഭയില്‍ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കിയിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ലോക്സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്. മാർച്ച് 27നുള്ള ലോക്സഭ നടപടി ക്രമങ്ങളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടത്തണമെന്നാണ് ആവശ്യം. തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും സർക്കാരിനെതിരേ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് കോൺഗ്രസും സർക്കാരിനെതിരേ അവിശ്വാസവുമായി രംഗത്തെത്തിയത്.
ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്.ആർ കോൺഗ്രസ് എം.പി വൈ.വി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇരു പാർട്ടികളും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സർക്കാറിനെതിരെ രംഗത്ത് വന്നത്.
മാർച്ച് 27നുള്ള ലോക്സഭ നടപടി ക്രമങ്ങളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പദവി നിഷേധിച്ചതിനു പിന്നാലെയാണ് ടിഡിപിയും വൈഎസ്ആർ കോൺഗ്രസും കേന്ദ്രസർക്കാരിനെതിരെ തിരിഞ്ഞത്. ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം.