ധാക്ക: ബംഗ്ലാദേശിൽ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി. ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി അലി അഹ്സൻ മുഹമ്മദ് മുജാഹിദ്(67), ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവ് സലാഹുദ്ദീൻ ഖാദർ ചൗധരി(66) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇരുവരുടെയും ദയാഹരജി പ്രസിഡൻറ് തള്ളിയതിന് പിന്നാലെയാണ് ധാക്ക സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയത്.
പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള 1971ലെ യുദ്ധകാലത്ത് കലാപം നടത്തിയെന്നാണ് ഇരുനേതാക്കൾക്കും എതിരെയുള്ള കേസ്. 2013ൽ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണലാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയോട് അനുബന്ധിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്.ണക്ക്.
ബംഗ്ലാദേശിൽ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിക്കൊന്നു
RELATED ARTICLES