കാബൂള്‍: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പാകിസ്താന്‍ സൈന്യത്തിലെ ഓഫിസര്‍മാരുമുണ്ടായിരുന്നുവെന്ന് അഫ്ഗാന്‍ പൊലീസിന്റെ വെളിപ്പെടുത്തൽ. അക്രമികളില്‍ 99 ശതമാനവും പാക് സൈന്യത്തില്‍നിന്നാണെന്നും ആക്രമണത്തിലുടനീളം അവര്‍ പ്രയോഗിച്ചത് പാക് സൈന്യത്തിന്‍െറ പ്രത്യേക തന്ത്രങ്ങളാണെന്നും ബാല്‍ക്ക് പ്രവിശ്യയിലെ പൊലീസ് തലവന്‍ കമാല്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. നല്ല തയാറെടുപ്പും വിദ്യാഭ്യാസവുമുള്ള സൈനികരായിരുന്നു അവര്‍. ഉര്‍ദുവിലാണ് സംസാരിച്ചത്. അഫ്ഗാനില്‍ തന്നെയുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ആക്രമണം നടത്താന്‍ അവര്‍ക്ക് കഴിയില്ളെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിനാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ കെട്ടിടത്തിലേക്ക് ഇരച്ചു കയറാന്‍ ഭീകരര്‍ ശ്രമിച്ചത്. 25 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരുടെ നീക്കം തകര്‍ക്കാന്‍ അഫ്ഗാന്‍ സേനക്കായത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം നടത്തിയവരില്‍ പാക് സൈനികരും: അഫ്ഗാൻ പോലീസ്
RELATED ARTICLES