ചെന്നൈ∙ ഇതെന്തൊരു കഷ്ടം ! കനത്ത മഴയെ തുടർന്നുണ്ടായ വലിയ നാശനഷ്ടങ്ങളിലും വെള്ളപ്പൊക്കത്തിലും ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കൂട്ടായ്മകളും സന്നദ്ധ സംഘടനകളും നൽകുന്ന വസ്തുക്കളിൽ ജയലളിതയുടെ ചിത്രം പതിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദുരിതാശ്വാസ സാമഗ്രികളിൽ ജയലളിതയുടെ ചിത്രം പതിക്കുന്നത് പുറംലോകമറിഞ്ഞത്. ദുരിതാശ്വാസ വസ്തുക്കൾ എഐഎഡിഎംകെ പ്രവർത്തകർ പറയുന്ന സ്ഥലത്തു മാത്രമേ എത്തിക്കാവൂ, അതിനുശേഷം അമ്മയുടെ പടങ്ങൾ മുകളിൽ പതിച്ചതിനു മാത്രമേ വിതരണം ചെയ്യാൻ സാധിക്കൂ എന്നാണ് നിർദേശം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വേണ്ടത്ര രീതിയിൽ ഇല്ലാത്തതിനെതിരെ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. ഈ സംഭവം കൂടി ആയതോടെ സർക്കാരിനോടുള്ള അമർഷം അണപൊട്ടുകയാണ്.
ഇതെന്തൊരു കഷ്ടം ! ചെന്നെയിൽ ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നവർ ജയലളിതയുടെ ചിത്രം പതിച്ചതിന് ശേഷമേ ആകാവൂ…
RELATED ARTICLES