സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് ശ്രീ അനുരാഗ് സിംഗ് താക്കൂർ എന്നിവർക്ക് നന്ദി. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നേരത്തെ ക്ഷണമുണ്ടായിരുന്നു.
പ്രതിഫല ഇച്ഛയില്ലാത്ത ജോലിയും ഓഫീസുമാണെന്നും രാഷ്ട്രീയ പ്രവർത്തനത്തിനുള്ള എല്ലാ സ്വാതന്ത്ര്യവും തുടർന്നും ഉണ്ടാകുമെന്ന മന്ത്രി അനുരാഗ് താക്കൂറിന്‍റെ ഉറപ്പോടെയാണ് ഞാൻ ചുമതലയേൽക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും.
കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്ക് അനുകൂലമായ ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിക്കുന്ന റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല, പ്രതിഷേധ മാർച്ചിനൊപ്പം ഞാനും പോകും.