തിരുവനന്തപുരം: സ്പിരിറ്റ് കടത്തിനെതിരെയും വാറ്റ് ചാരായത്തിനെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നു എക്സൈസ് കമ്മിഷണറായി ചുമതലയേറ്റയുടന്‍ പറഞ്ഞിരുന്ന വാക്ക് പാലിച്ച് ഋഷിരാജ് സിങ് നടപടി തുടങ്ങി. അനധികൃതമായി വിദേശമദ്യ വില്‍പന നടത്തിവന്ന തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ച ബിയര്‍ പാര്‍ലര്‍ പൂട്ടാനാണ് ഋഷിരാജ് സിങിന്റെ ആദ്യ നിര്‍ദേശങ്ങളിലൊന്ന്. ഇവിടെ നടത്തിയ പരിശോധനയില്‍ വിദേശമദ്യം പിടികൂടിയിരുന്നു. തിരുവനന്തപുരത്തു തുടരുന്ന റെയ്ഡില്‍ കാട്ടാക്കടയില്‍നിന്നും 48 മണിക്കൂര്‍ പഴക്കമുള്ള 30 ലിറ്റര്‍ കള്ളും പിടികൂടി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: