മുത്തലാഖ് നിരോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെ, മുത്തലാഖ് മൗലികാവകാശങ്ങളുടെ ഭാഗമാണെങ്കില്‍ കേസില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തുടര്‍ച്ചയായ ആറു ദിവസം വാദം കേട്ട ശേഷം കേസില്‍ വിധി പറയാനാണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരും ബഞ്ചില്‍ അംഗങ്ങളായുണ്ട്.
മുത്തലാഖിനു പുറമെ ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ ആചാരങ്ങളും നിരോധിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നുണ്ട്. മുത്തലാഖ് മതപരമായ അവകാശമോ ചടങ്ങോ മൗലികാവകാശത്തിന്റെ ഭാഗമോ ആണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങാണെന്നു ബോധ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നും ബഹുഭാര്യത്വ വിഷയം തല്‍ക്കാലം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: