മാതാവിന്റെ മൃതദേഹം മകന്‍ 55 ദിവസത്തിന് ശേഷം കല്ലറ പൊളിച്ചു പുറത്തെടുത്തത്തില്‍ ദുരൂഹത. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരയില്‍നിന്നാണ് തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹം കല്ലറ പൊളിച്ചു മകന്‍ തങ്കച്ചന്‍(55) പുറത്തെടുത്തത്. ഇയാള്‍ മാനസിക െവെകല്യമുള്ളയാളാണ്. സംഭവത്തിനുപിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും ആഭിചാരകര്‍മങ്ങള്‍ക്കു വേണ്ടിയാവാം മൃതദേഹം പുറത്തെടുത്തതെന്നുമുള്ള ആക്ഷേപം ശക്തമാവുകയാണ്.
താനാണു കല്ലറ പൊളിച്ചതെന്നുള്ള തങ്കച്ചന്റെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുള്ള കല്ലറ ഇയാള്‍ക്ക് ഒറ്റയ്ക്കു പൊളിച്ചു നീക്കാനാവില്ലെന്നു പോലീസ് കരുതുന്നു. കല്ലറ പൂര്‍ണമായും തുറന്നു ശവപ്പെട്ടി തകര്‍ത്താണ് 55 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കടത്തിയത്. അവശിഷ്ടത്തിന്റെ കുറച്ചുഭാഗങ്ങളേ പോലീസ് കണ്ടെടുത്തുള്ളു. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ചിട്ടില്ലന്നും ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ പറമ്പില്‍ ആണെന്നുമാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്.
ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞേലിയുടെ കുടുംബവീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നിലുള്ളവര്‍ കല്ലറ പൊളിക്കലിനു പിന്നിലുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
രാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? അറിയാമോ അതുണ്ടാക്കും 5 ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ !!
ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: