ന്യൂഡല്‍ഹി: ഏഴാം ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതോടെ കേന്ദ്രജീവനക്കാരുടെ ശമ്പളം മൂന്നിരട്ടി വര്‍ദ്ധിക്കും. ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. കുറഞ്ഞ ശമ്പളം ഇതോടെ 18,000 രൂപയാകും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനം വര്‍ദ്ധനയാണ് ഉണ്ടാവുക. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തിയിട്ടുണ്ട്. ശമ്പളപരിഷ്‌കരണം 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും 50 ലക്ഷം ജീവനക്കാര്‍ക്കും നേട്ടമുണ്ടാക്കും. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പെന്‍ഷന്‍ 24 ശതമാനം വര്‍ദ്ധിക്കും.
റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; രണ്ടുപേര്‍ കസ്റ്റഡിയില്‍
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: