ഒടുവിൽ സഭാധികാരികൾ ചരിത്രപരമായ ആ പുനസ്ഥാപനത്തിന്റെ പ്രഖ്യാപനം നടത്തി. യേശു ക്രിസ്തുവിനെ കുരിശിൽ തറച്ച ശേഷം മൃതശരീരം അടക്കം ചെയ്തെന്നു വിശ്വസിക്കുന്ന ഷവകൊദീരം പുതുക്കിപ്പണിയുന്നു. രണ്ടു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത് പുതുക്കുപ്പണിയുന്നത്. ഇപ്പോഴുള്ള രൂപവും മാതൃകകളും നശിക്കാത്ത രീതിയിലായിരിക്കും പുനസ്ഥാപനം നടത്തുക. ഒരു വര്ഷം കൊണ്ട് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാം എന്നാണു കരുതുന്നത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിലും തീർഥാടകർക്ക് ഇവിടം സന്ദര്ഷിക്കുന്നതിനു തടസ്സമുണ്ടാകാത്ത വിധത്തിലാണ് ജോലികൾ നടത്തുക. ഗ്രീക്ക് ഓർത്തഡോൿസ്, റോമൻ കാത്തോലിക്, അർമേനിയൻ സഭകളുടെ നേതൃത്വത്തിലായിരിക്കും പുനസ്ഥാപനം നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ ജോലികൾ ആരംഭിക്കും.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com