കൊച്ചി: ജിഷ വധക്കേസില്‍ നിർണായകമായ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നു. പൊലീസ് കസ്റ്റഡിയിലുള്ള അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്ലാമിന്റേത് തന്നെയാണ് ഡിഎന്‍എ ഫലം. ഇയാള്‍ ലൈംഗിക വൈകൃതമുള്ള ആളായിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സൂചന.
പ്രതി കൊലപാതകത്തിന് മുമ്പും ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാലക്കാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്. 23 വയസ് മാത്രമാണ് അമിയൂറിന്റെ പ്രായം. ജിഷയുമായി നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന് പോലീസ് നേരത്തേ സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ താമസിച്ചിരുന്നയാളുമാണ്. നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് പ്രതിയെ ഒളിവ് സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജിഷയുടെ വീടിന്റെ അരികില്‍ നിന്നും കിട്ടിയ രക്തക്കറ പുരണ്ട ചെരുപ്പാണ് കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമായി മാറിയത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: