കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവമാകുന്നു. കൊച്ചിന്‍ എസ്‌കോര്‍ട്ട് എന്ന വെബ്‌സൈറ്റ് വഴിയാണ് വാണിഭം. മോഡലുകള്‍, കോളജ് വിദ്യാത്ഥിനികള്‍, വീട്ടമ്മമാര്‍, എയര്‍ ഹോസ്റ്റസുമാര്‍ എന്നിവരെ ഉപയോഗിച്ചാണ് വാണിഭം. 20 വയസു മുതല്‍ 40 വയസു വരെയുള്ളവര്‍ തങ്ങളുടെ സംഘത്തിലുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. അന്യസംസ്ഥാനക്കാരും റാക്കറ്റിലുണ്ട്. തങ്ങളുമായി ബന്ധപ്പെട്ടാല്‍ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും എത്തിച്ചു നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. ഫോട്ടോ നോക്കി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നാണ് വാഗ്ദാനം. രണ്ട് മണിക്കൂറിന് 10,000 മുതല്‍ 15,000 രൂപ വരെയും നാല് മണിക്കൂറിന് 20,000 രൂപ മുതല്‍ 25,000 രൂപ വരെയുമാണ് ഈടാക്കുന്നത്. ഒരു രാത്രിക്ക് 30,000 മുതല്‍ 35,000 രൂപ വരെയും സംഘം ഈടാക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവും വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. കൂടാതെ ഫെയ്‌സ്ബുക്കിലെ കൊച്ചു സുന്ദരികള്‍, കൊച്ചി പെണ്‍കുട്ടികള്‍ തുങ്ങിയ പേജുകള്‍ വഴിയും ഇടപാടുകാരെ കണ്ടെത്തിയിരുന്നു. എന്നാൽ, പോലീസ് നടപടികൾ ശക്തമാക്കിയതോടെ ഇവർ തല്ക്കാലത്തേക്ക് പിൻവാങ്ങിയിരുന്നു.
പൈസയുണ്ടോ? വീട്ടമ്മമാർ മുതൽ എയർ ഹോസ്റ്റസ് വരെ വീട്ടിലെത്തും; കൊച്ചിയിൽ നടക്കുന്ന പെൺവാണിഭത്തിന്റെ നടുക്കുന്ന കഥകൾ !
RELATED ARTICLES