HomeNewsBreaking Newsആറ്റിങ്ങലിലെ അരും കൊലയ്ക്കു പിന്നിലെ ഞെട്ടിക്കുന്ന കഥ !

ആറ്റിങ്ങലിലെ അരും കൊലയ്ക്കു പിന്നിലെ ഞെട്ടിക്കുന്ന കഥ !

ഇന്നലെ രാവിലെ സംഭവിച്ചത്……..
ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിനടുത്ത് പെണ്‍കുട്ടിയെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ആദിത്യ ജ്വല്ലറിയ്ക്ക് പിന്നിലെ റോഡിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം കണ്ടത്. വെഞ്ഞാറമ്മൂട് പാലക്കോണം സ്വദേശി സൂര്യ എസ് നായര്‍(26) യെയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിരപ്പിന്‍കോട് സെന്റ് ജോണ്‍സ് നഴ്‌സിംഗ് ഹോമിലെ നഴ്‌സാണ് യുവതി. ആശുപത്രിയിലെ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നുമാണ് സൂര്യയെ തിരിച്ചറിഞ്ഞത്. കെഎസ്ആര്‍ടിസി ഡിപ്പോയുടെ തെക്ക് വശത്ത് നിന്നും താഴേക്ക് പോകുന്ന റോഡിലാണ് മൃതദേഹം കണ്ടത്. ഈ ഭാഗത്തുള്ള ഏതാനും വീടുകളിലേക്കുള്ള സ്വകാര്യ വഴിയാണ് ഇത്. രാവിലെ പത്ത് മണിയോടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം മറ്റുള്ളവരെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും അവരെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

also read: ഒന്നാം ക്ളാസ് വിദ്യാർത്ഥിയെ ആറാം ക്ളാസ് വിദ്യാർത്ഥി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി

പെണ്‍കുട്ടിയുടെ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തി സമീപത്തുള്ള പുരയിടത്തില്‍ നിന്നും കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്നും യുവതിയുടെ കാമുകന്‍ രാജേഷിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.
ഇന്നലെ രാജേഷിനെയും സൂര്യയെയും ആറ്റിങ്ങലില്‍ ഒരുമിച്ചു കണ്ടിരുന്നു. ഇവിടെയുള്ള ഒരു വീട്ടിലെത്തിയതായിരുന്നു ഇരുവരും. രാജേഷിന്റെ ബൈക്കിലാണ് ഇരുവരും ഇവിടെ നിന്നും പോയത്. കുറെനാളായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു

കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാച്ചിന്റെ ലതര്‍ പൊട്ടിയ നിലയില്‍ സമീപത്ത് തന്നെ കിടപ്പുണ്ടായിരുന്നു. മൃതദേഹത്തിന്റെ ചുറ്റിലും പിടിവലി നടന്നതിന്റെ ലക്ഷണവുമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ റോഡില്‍ നിന്നും ഒരു യുവാവ് ദേശീയ പാതയിലേക്ക് ഓടി കയറി പോകുന്നത് കണ്ടതായി ചിലര്‍ പോലീസിന് മൊഴി നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സൂര്യയുടെ പിതാവ് ശശിധരൻ നായർ വിമുക്ത ഭടനാണ്. മാതാവ് സുശീല ഹാപ്പിലാൻഡിലും സഹോദരൻ സൂരജ് ബിഗ് ബസാറിലും ജീവന ക്കാരാണ്.
പിന്നീട് സംഭവിച്ചത്…..
കൊലയാളിയെന്ന് സംശയിക്കുന്ന ഷിജു എന്ന യുവാവിനെ വൈകിട്ട് കൊല്ലത്തെ ലോഡ്ജിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയ ഷിജു ജില്ലാ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിലാണ് മുറിയെടുത്തത്. വൈകിട്ട് മൂന്ന് മണിയായിട്ടും മുറി തുറക്കാഞ്ഞതിനെ തുടർന്ന് ജീവനക്കാർ നോക്കിയപ്പോഴാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയിൽ ഇയാളെ ടൊയ്‌ലെറ്റിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന യുവാവിനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി ആറ്റിങ്ങൽ പൊലീസ് കൊല്ലത്ത് എത്തിയിരുന്നു. ആറ്റിങ്ങൽ ഡി.വൈ. എസ്.പി.പ്രതാപൻനായർക്കാണ് അന്വേഷണ ചുമതല. കൊലനടന്ന സ്ഥലത്തിനടുത്തുളള ജുവല്ലറിക്ക് പുറത്ത് സി. സി.ടി.വി.ക്യാമറയുണ്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ദൃശ്യങ്ങളൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.

also read: സരിതയുടെ ചൂടറിഞ്ഞ പ്രമുഖർ ഇവർ…….

ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്‌റ്റിൽ

ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇത് അറിഞ്ഞിരിക്കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments