ന്യൂ ഡല്‍ഹി: ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വി.എസിന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കേടതിയെ സമീപിക്കാം. 20 വര്‍ഷമായ കേസില്‍ വീണ്ടും തര്‍ക്കം ഉന്നയിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സി.ബി.ഐ. അന്വേഷണ ആവശ്യം നിരസിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് വി.എസ്. സുപ്രീംകോടതിയെ സമീപിച്ചത്.
വി.എസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം കളയരുതെന്ന് ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരനെതിരെ വി.എസിന്റെ അഭിഭാഷകന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേസ് അട്ടിമറിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന് വി.എസിന്റെ അഭിഭാഷകന്‍ വാദിച്ചു.
വി എസ്സിന്റെ കാബിനറ്റ് പദവി: ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം
ജോലിക്കായി അമ്മ വിദേശത്ത് പോയ സമയത്ത് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: