ലാഹോർ: ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ക്രിസ്ത്യൻ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റിയതായി പരാതി. അഖീൽ മാസിഹ് എന്ന 25 വയസുകാരനായ യുവാവാണ് പരാതിക്കാരൻ. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ ഇയാളുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. ട്രെയിൻ അപകടത്തിലാണ് ഇയാളുടെ ഇരുകൈകളും നഷ്ടമായതെന്നാണ് പൊലീസ് അധികൃതർ പറയുന്നത്.
ഇക്കഴിഞ്ഞ ജൂൺ 24ന് അജ്ഞാതരായ ചിലർ ചേർന്ന് തന്റെ ഇരു കൈകളും വെട്ടിമാറ്റിയതായി ഇയാൾ ആരോപിക്കുന്നു. ചിലർ കടന്നു വന്ന് തന്നോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോൾ ആക്രമിച്ചുവെന്നുമാണ് ഇയാൾ പറയുന്നത്. മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച തന്റെ കൈകള്‍ കോടാലി ഉപയോഗിച്ചു വെട്ടിക്കളഞ്ഞുവെന്നാണ് അഖ്വീലിന്റെ പരാതി. മുന്‍പരിചയമില്ലാത്തവരായിരുന്നു അക്രമികള്‍. എന്നാൽ, ഒരിക്കൽ കൂടി അവരെ കണ്ടാൽ തിരിച്ചറിയാൻ ആയേക്കുമെന്നും ഇയാൾ പറയുന്നു. എന്നാൽ ലാഹോർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ അമർ പറയുന്നത് ഇയാൾക്ക് ട്രെയിൻ അപകടത്തിലാണ് കൈകൾ നഷ്ടപ്പെട്ടതെന്നാണ്.അതേസമയം മാസിഹിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ ആളുകളെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.
മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയും അധ്യാപകന്റെ ഭാര്യയും ആത്മഹത്യ ചെയ്ത നിലയിൽ
ബന്ധുക്കളോട് സംസാരിക്കാന്‍ അവസരം വേണമെന്ന് ജിഷ വധക്കേസ് പ്രതി അമീറുൾ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: