മാട്ടുപ്പെട്ടിയിൽ കാട്ടാന കൂട്ടം ഇറങ്ങി എസ്റ്റേറ്റ് ലയം ഭാഗീകമായി തകർത്തു വീടിനുള്ളിൽ ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചേ രണ്ടു മണിയോടെയാണ് സംഭവം. കെ. ഡി.എച്ച്.പി കമ്പനി മട്ടുപ്പെട്ടി എസ്റ്റേറ്റ് അർ & ഡി ഡിവഷനിലെ തോട്ടം തൊഴിലാളിയായ ശങ്കരലിംഗം(47) താമസിക്കുന്ന എസ്റ്റേറ്റ് ലയൽ വീടിന്റെ അടുക്കള ഭാഗത്ത് എത്തിയ കാട്ടാനക്കൂട്ടം അടുക്കള വാതിലും , മഴ നനയാതിരിക്കാൻ നിർമിച്ചിരുന്ന ചാർത്തും കാട്ടാനക്കൂട്ടം തകർത്തു. ഈ സമയം വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ശങ്കരലിംഗവും ഭാര്യ മുരുകശെൽവിയും ഓടി മറ്റൊരു മുറിയിൽ അഭയം തേടി. ഇവർ ബെഹളം വെച്ചതിനെ തുടർന്ന് അയൽവാസികളായ മറ്റു തൊഴിലാളികൾ എത്തി കാട്ടാനകൂട്ടത്തെ കാട്ടിലേയ്ക്ക് തരത്തി.
ഒരു പിടിയും രണ്ടു കുട്ടിയാനയും അടങ്ങുന്ന കാട്ടാനക്കൂട്ടമാണ് ഇവിടെ എത്തിയത്. ജനവാസ മേഖലകളിൽ കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും എത്തി നാശനഷ്ടങ്ങളുണ്ടാക്കുന്നതോടൊപ്പം മനുഷ്യ ജീവനം ഭീക്ഷണിയാകുകയാണ് . ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: