കൊറോണ ബാധിച്ച് നാൽപ്പത്തൊമ്പതുകാരൻ മരിച്ചതിനു പിന്നാലെ ഹൈദരാബാദിൽ ഡോക്ടർമാർക്കു നേരെ ആക്രമണം ഉണ്ടായതായി പരാതി. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ച മുമ്പാണ് നാൽപ്പത്തൊമ്പതുകാരന് കോവിഡ് സ്ഥിരീകരിക്കുന്നതും അതീവ ഗുരുതരവസ്ഥയിലാവുന്നതും. എന്നാൽ മരണത്തിന് കാരണം ഡോക്ടർമാരാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് തെലങ്കാന ഡിജിപി അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ പെരുകുകയാണെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ഡോക്ടർമാർ അഭ്യർഥിച്ചിട്ടുണ്ട്.