ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂർത്തിയാവാത്ത കുറ്റവാളിയെ മോചിപ്പിച്ചു. ഇയാളെ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തില്‍ ഡല്‍ഹിയില്‍തന്നെ പാര്‍പ്പിക്കും. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യതലസ്ഥാനത്ത് ഞായറാഴ്ച അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതി സിങ്ങിന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. കുട്ടിക്കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉത്തര്‍പ്രപദേശിലെ ബദ്വാനിലെ വീട്ടിലേക്ക് പോകണോ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തില്‍ കഴിയണോയെന്ന് കുട്ടിക്കുറ്റവാളിയോട് അധികൃതര്‍ രണ്ട് ദിവസം മുമ്പ് ആരാഞ്ഞിരുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് അയാള്‍ അധികൃതരോട് പറഞ്ഞു. കുട്ടിക്കുറ്റവാളിയുടെ മോചനം തങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു. നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഒന്നും പാലിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും എവിടെയെന്നും അവര്‍ ചോദിച്ചു. കുറ്റവാളിയുടെ മോചനം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹി കൂട്ടബലാത്സംഗം: പ്രായപൂർത്തിയാവാത്ത കുറ്റവാളിയെ മോചിപ്പിച്ചു
RELATED ARTICLES