അജ്മീർ: ഭാര്യ നീലച്ചിത്രനായികയെപ്പോലെ പെരുമാറിയില്ലെന്ന കാരണം പറഞ്ഞു മർദ്ദിച്ചവശയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. സ്മാർട്ട്ഫോണിലെ രംഗങ്ങൾകാട്ടി അതുപോലെ അഭിനയിക്കാനായി ഇയാൾ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. മുമ്പ് ഒന്നുരണ്ടുതവണ ഭർത്താവിന്റെ ആവശ്യത്തിന് യുവതി വഴങ്ങിയിട്ടുണ്ട്. ഭർത്താവിന്റെ പെരുമാറ്റത്തിൽ സഹികെട്ട യുവതി സംഭവദിവസം ആവശ്യം നിരസിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.ഇതോടെ കലിപൂണ്ട യുവാവ് ഭാര്യയെ ഭീകരമായി മർദ്ദിക്കുകയായിരുന്നു. അജ്മീറിനുസമീപത്തായിരുന്നു സംഭവം. കഴിഞ്ഞയാഴ്ചയായിരുന്നു യുവതിക്ക് മാരകമായി മർദ്ദനമേറ്റത്.
അടിയേറ്റ് അവശയായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. ആശുപത്രിയിൽ കഴിയുന്ന യുവതി ഉന്നതപൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്നായിരുന്നു അറസ്റ്റ്. ഭർത്താവിന്റെ ഫോണിൽ നിരവധി അശ്ളീലചിത്രങ്ങളുണ്ടെന്നും അതിലെ നായികമാർ ചെയ്യുന്നതുപോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് യുവതി പറഞ്ഞത്. അറസ്റ്റിലായ യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഭർത്താവിനൊപ്പം കഴിയാൻ വയ്യെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് അയാളെ ശിക്ഷിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.