മുംബൈ: പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി വിവാഹം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുംബൈയിലെ നല്ലസോപാറയിലാണ് സംഭവം. ലച്ചാറാം കൃപാറാം ചൗധരി എന്ന 35കാരനാണ് പിടിയിലായത്. രാജസ്ഥാനിലെ പാലി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ ഇയാള്‍ 6.3 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. തുടര്‍ന്ന് വിവാഹം കഴിച്ചുവെന്ന് സ്ഥാപിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ദുരപയോഗം ചെയ്തു വരികയായിരുന്നു. 13-ാം വയസിലാണ് പെണ്‍കുട്ടിയെ ആദ്യമായി വില്‍ക്കുന്നത്. പണം കൊടുത്ത് വാങ്ങിയ അന്ന് തന്നെ കൃപാറാം ചൗധരി അവളെ വിവാഹം ചെയ്തു. പ്രായപൂര്‍ത്തിയായില്ല എന്ന പരിഗണന പോലും കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവിടുന്നങ്ങോട്ടുള്ള ഈ 10 മാസങ്ങള്‍ നിരന്തരമായ ലൈംഗിക പീഡനത്തിന്റെ നാളുകളായിരുന്നു.
തുടര്‍ന്ന് മൂന്ന് വ്യക്തികള്‍ പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങി. മൂന്നാമത്തെ ആളാണ് ചൗധരി. രേഖകളില്‍ ഇരുപത് വയസെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തി ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച ഇയാളുടെ തടങ്കലില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി തുലിംഗ് പോലീസ് സ്‌റ്റേഷനില്‍ എത്തി തന്റെ ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിന് ശേഷം ഈയാളെ കോടതിയില്‍ ഹാജരാക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പേ പെണ്‍കുട്ടിയുടെ അമ്മ മരിച്ചുപോയതാണ്. അച്ഛന്‍ രണ്ടാം വിവാഹം ചെയ്തു. അടുത്തിടെ അച്ഛനും മരിച്ചു. രണ്ടാനമ്മയ്ക്കും അവരുടെ മക്കള്‍ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. കണ്ടാല്‍ 15 പോലും പറയാത്ത ഈ കുട്ടിയെ ഇയാള്‍ ഭാര്യ എന്ന് പറഞ്ഞുതന്നെയാണ് ആളുകള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. 18 വയസ്സ് കഴിഞ്ഞു എന്ന് ചോദിച്ചവരോടെല്ലാം ഇയാള്‍ ഒരു സംശയവും കൂടാതെ പറഞ്ഞു. ശാന്തി എന്ന രണ്ടാനമ്മ ഇതിന് മുമ്പും രണ്ട് തവണ പെണ്‍കുട്ടിയെ പലര്‍ക്കും വിറ്റിരുന്നത്രെ. ആദ്യ തവണ 50000 രൂപയ്ക്കും രണ്ടാമത്തെ തവണ 5.80 ലക്ഷം രൂപയ്ക്കും. കൂടുതല്‍ പണം നല്‍കാം എന്ന് പറഞ്ഞതോടെ ചൗധരിക്കൊപ്പം പെണ്‍കുട്ടിയെ വിടുകയായിരുന്നു ശാന്തി.
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട; ഉൽക്കമഴ കാണാൻ തയ്യാറായിക്കോളൂ !
ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറും ! പഠന റിപ്പോർട്ട്
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: