തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പി സി ജോർജിനോട് പൂഞ്ഞാറിൽ തോറ്റത് പ്രത്യേകം പരിശോധിക്കണമെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് തീരുമാനം. പൂഞ്ഞാറില്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട സാഹചര്യം പരിശോധിക്കണം. വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു. വിശദമായ ചര്‍ച്ച സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. രണ്ടുതവണ പിണറായി വിജയന്‍ നേരിട്ടെത്തി മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടും, ഇടതുസ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച പണം പോലും ലഭിച്ചില്ല. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സെക്രട്ടേറ്റില്‍ ആവശ്യമുയര്‍ന്നു. ഇന്നു വൈകിട്ടാണ് യോഗം ചേരുന്നത്. മന്ത്രിമാരുടെ വിവാദപ്രസ്താവനകള്‍ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്കുവരുമെന്നാണ് സൂചന. അതേസമയം സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച യോഗത്തില്‍ ഉണ്ടായേക്കില്ല. ഇക്കാര്യം ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞമന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: