HomeNewsLatest Newsബീഫ്: മധ്യപ്രദേശില്‍ ദമ്പതികള്‍ക്ക് ട്രെയിനില്‍ മര്‍ദ്ദനം

ബീഫ്: മധ്യപ്രദേശില്‍ ദമ്പതികള്‍ക്ക് ട്രെയിനില്‍ മര്‍ദ്ദനം

ഭോപ്പാല്‍: പശുവിറച്ചി കൈവശംവച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ തീവണ്ടിയില്‍ യാത്രചെയ്ത ഭാര്യക്കും ഭര്ത്താവിനും മര്‍ദ്ദനം. ഖുഷിനഗര്‍ എക്‌സ്പ്രസ്സില്‍ യാത്രചെയ്ത മുഹമ്മദ് ഹുസൈന്‍ (43), നസീമ (38) ദമ്പതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദാര്‍ദ ജില്ലയിലെ ഖിര്‍കിയ റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം. ഗുരുരക്ഷക് സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ബീഫ് കഴിച്ചു എന്നാരോപിച്ച് ഇവരെ ആക്രമിച്ചത്.
ആട്ടിറച്ചി മാത്രമെ കഴിക്കാറുള്ളൂവെന്ന് മര്‍ദ്ദനമേറ്റ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ട്രെയിനില്‍ കണ്ടെത്തിയ ഇറച്ചി സൂക്ഷിച്ച പൊതി ആരുടേതാണെന്ന് അറിയില്ല. പൊതി കണ്ടെത്തിയ സംഘം തന്നെയും ഭാര്യയെയും മര്‍ദ്ദിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ എത്തിയാണ് രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാസങ്ങള്‍ക്കുമുമ്പ് വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 50 കാരനായ മുഹമ്മദ് അക്ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് അതും ആട്ടിറച്ച്ചിയാണെന്നു തെളിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments