പുതിയ കരസേനാ മേധാവി നിയമനത്തിനെതിരെ കോൺഗ്രസ്. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ‘ഞങ്ങൾ അദ്ദേഹത്തിെൻറ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ എന്തുകൊണ്ടാണ് സീനിയോറിറ്റി മറികടന്നതെന്നാണ് ചോദ്യം’ തീവാരി വ്യക്തമാക്കി.
ഇതുപോലെയുള്ള സംഭവം ആദ്യമായല്ല നടക്കുന്നതെന്നും തീവാരി ആരോപിച്ചു. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ മറികടന്നാണ് ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. യുദ്ധസമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !
തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: