ബംഗാസി: ലിബിയയിലെ ബംഗാസിയില്‍ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിസ്റ്റ് തീവ്രവാദികളും ലിബയന്‍ സര്‍ക്കാര്‍ അനുകൂല സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കാറുള്ള മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഷുറ കൗണ്‍സില്‍ ഓഫ് ബംഗാസി റവല്യൂഷണറീസ് എന്ന ഇസ്ലാമിസ്റ്റ് സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തുന്ന സുരക്ഷ സൈന്യത്തിന്റെ 146 ബ്രിഗേഡ് ആസ്ഥാനമാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നഗരത്തില്‍ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന നാലാമത്തെ സ്‌ഫോടനമാണിത്.
കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: