ദക്ഷിണ ബിസിനസുകാരനെ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രോഹന്‍ ഗുപ്ത (38)യെആണ് ഇന്നു രാവിലെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മോഷ്ടാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. രോഹന്‍ ഗുപ്തയുടെ വൃദ്ധമാതാപിതാക്കളെ ക്ലോറോഫാം നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ഛത്തര്‍പുരിലെ ഇരുനില ഫാം ഹൗസില്‍ സുരക്ഷ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കടന്നുകൂടിയ മോഷ്ടാക്കള്‍ ഗുപ്തയുടെ മാതാപിതാക്കളെ മയക്കികിടത്തിയ ശേഷം രണ്ടാം നിലയില്‍ കിടന്നിരുന്ന ഗുപ്തയെ സമീപിച്ചു. മോഷണശ്രമം ഗുപ്ത എതിര്‍ത്തതോടെ കഴൂത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും അപഹരിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: