HomeNewsLatest Newsകോട്ടയത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട കേസിൽ ഗുണ്ട കമ്മല്‍ വിനോദിന്റെ പങ്കെന്ത് ? ഭാര്യയുടെ വെളിപ്പെടുത്തൽ...

കോട്ടയത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട കേസിൽ ഗുണ്ട കമ്മല്‍ വിനോദിന്റെ പങ്കെന്ത് ? ഭാര്യയുടെ വെളിപ്പെടുത്തൽ !!

കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷ്(40)ആണ് കൊല്ലപ്പെട്ടത്. തല സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഗുണ്ട കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമോളെ സന്തോഷ് സ്വന്തമാക്കാന്‍ ശ്രമിച്ചത് കൊലയ്ക്ക് കാരണമായി. പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയില്‍ മാങ്ങാനം കലുങ്കിനുസമീപമാണ് രണ്ട് ചാക്കുകളിലായിട്ട് മൃതദേഹം കണ്ടെത്തിയത്.വയറിന്റെ ഭാഗം മുതല്‍ താഴേയ്ക്ക് കാലുകള്‍ ഒരുചാക്കിലും തലയറുത്തുമാറ്റിയ ശരീരഭാഗം മറ്റൊരു പ്ലാസ്റ്റിക് ചാക്കിലുമാണ്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ദുര്‍ഗന്ധമുണ്ടായപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. റോഡിന് എതിര്‍വശത്തെ പൊന്തക്കാട്ടില്‍നിന്ന് മൂന്നു ദിവസമായി ദുര്‍ഗന്ധം ഉയര്‍ന്നിരുന്നു.കോഴിമാലിന്യം തള്ളിയതാണെന്ന ധാരണയില്‍ മണ്ണിട്ട് മൂടാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍നിന്ന് മനുഷ്യന്റെ കാലുകള്‍ പുറത്തേക്കു തള്ളിയനിലയില്‍ കണ്ടത്. ഉടന്‍ കോട്ടയം ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചു. പച്ചനിറത്തിലുള്ള കള്ളികളുള്ള മുഴുക്കൈയന്‍ ഷര്‍ട്ടും കാവിനിറമുള്ള മുണ്ടുമായിരുന്നു വേഷം. റബ്ബര്‍ ചെരിപ്പും ചാക്കിനുള്ളിലുണ്ടായിരുന്നു. പുഴുവരിച്ച മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ ഭാര്യയില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. വിനോദിനെയും ഭാര്യയെയും രണ്ട് മുറിയില്‍ നിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് സംബന്ധിച്ച തെളിവ് ലഭിച്ചത്.കുഞ്ഞുമോളുടെ മൊഴി ഇങ്ങനെ: ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് പറഞ്ഞിട്ട് കുഞ്ഞുമോള്‍ സന്തോഷിനെ വിളിച്ചത്. സന്തോഷിന്റെ ഫോണിലേക്ക് ഏറ്റവും ഒടുവില്‍ വന്ന കോള്‍ ഇതായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോള്‍ എടുത്തത് സന്തോഷിന്റെ പിതാവാണ്. വിനോദ് വിട്ടിലില്ലെന്നും ഒന്നു വരണമെന്നുമാണ് കുഞ്ഞുമോള്‍ അറിയിച്ചത്. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു. കുഞ്ഞുമോളുടെ മൊഴിയില്‍ ഇത്രയേ പറയുന്നുള്ളുവെങ്കിലും കൊല നടത്തിയത് വിനോദ് ആയിരിക്കാമെന്നും കുഞ്ഞുമോള്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞുമോള്‍ വിളിച്ച പ്രകാരം വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ വീട്ടില്‍ കൊല നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്തു വച്ചാകാം കൊന്നതെന്നു കരുതുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments