തിരുവനന്തപുരം: വിവാദമായ ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് പ്രോസിക്യൂട്ടർ നിലപാട് വ്യക്തമാക്കിയത്. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണമാകാം. എന്നാല്‍ ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജോണ്‍.കെ ഇല്ലിക്കാടന്‍ സ്ഥലം മാറി പോയതിനാല്‍ പുതിയ ജഡ്ജി എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്. കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റിവെച്ചു.
തങ്ങളുടെ ആദ്യരാത്രി ക്യാമറയിൽ പകർത്താൻ ആവശ്യപ്പെട്ട് നഗ്നരായി ഇന്ത്യൻ ദമ്പതികൾ !
നിസാരമായ കുടുംബപ്രശ്നം യുവതിയെക്കൊണ്ട് ചെയ്യിച്ചത് കൊടുംക്രൂരത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: