ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. അതിനായി ഏതറ്റം വരെ പോകാനും ഇന്നത്തെ യുവാക്കൾ തയാറുമാണ്. എന്നാല്‍ വിവാഹശേഷമുള്ള തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട് ചെയ്യണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടാലോ? അത്തരം അവസരങ്ങളിലൂടെ കടന്നുപോയ ചില ഫോട്ടോഗ്രാഫർമാരാണിത്. ഇന്ത്യയിൽ നടന്നതാണീ സംഭവം. നവദമ്പതികളുടെ സ്വകാര്യതയെ പിന്തുടരുന്നത് നല്ല കാര്യമല്ല എന്നാണ് മിക്ക ഫോട്ടോഗ്രാഫർമാരും പറഞ്ഞത്.
ഡല്‍ഹിയിലുള്ള ഫോട്ടോഗ്രാഫര്‍ ഫിസന്‍ പട്ടേല്‍ പറയുന്നത് ഞെട്ടിയ്ക്കുന്ന ഒരു അനുഭവമാണ്. വിവാഹത്തിന് മുന്‍പാണ് പ്രതിശ്രുത വരന്‍ ഇത്തരമൊരു ആവശ്യവുമായി ഫോട്ടോഗ്രാഫറെ സമീപിച്ചത്. വന്നത് ആണായതിനാല്‍ ആ പെണ്‍കുട്ടിയുടെ സമ്മതംകൂടി വേണമെന്ന് പറഞ്ഞു. അതും സമ്മതിച്ചപ്പോള്‍ ഒഴിവാക്കാനായി വലിയ ഫീസ് പറഞ്ഞു. അതിനും അവര്‍ റെഡിയായി. പക്ഷെ തനിയ്ക്ക് ഒരിടത്തും തന്റെ പേരില്‍ ഷെയര്‍ ചെയ്യാനോ പരസ്യപ്പെടുത്താനൊ കഴിയാത്ത ആ വര്‍ക്ക് അദ്ദേഹം വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്.
ഗുര്‍ഗാവോനിലെ പ്രശസ്ത വെഡ്ഡിങ് ഫോട്ടോഗ്രാഫറായ പ്രിയങ്ക സച്ചാര്‍ പറയുന്നതിങ്ങനെയാണ്. ആദ്യരാത്രിയിലെ തങ്ങളുടെ നിമിഷങ്ങള്‍ പകര്‍ത്താന്‍ ലക്നോവ്വിലുള്ള ദമ്പതികള്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്ക ഈ ജോലി ഏറ്റെടുത്തില്ല. ഇത്തരം ഫോട്ടോകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കാനാണ് എന്ന ഉറപ്പ് നല്‍കാന്‍ കഴിയാത്തതിനാലാണ് എന്നാണു പ്രിയങ്ക കാരണം പറഞ്ഞത്.
അമിത് മഹേണ്ട്രു എന്ന ഫോട്ടോഗ്രാഫർ മറ്റൊരു അനുഭവം പങ്കുവയ്ക്കുന്നു. ലക്നൌവില്‍ ഉള്ള എന്‍ ആര്‍ ഐ ദമ്പതികളുടെ ആവശ്യം തങ്ങളുടെ ആദ്യരാത്രിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഒരു ബീച്ചില്‍ ചിത്രീകരിയ്ക്കണമെന്നായിരുന്നു. വളരെ വലിയ തുക ഫീസിന് ഫോട്ടോഗ്രാഫര്‍ വഴങ്ങി. അര്‍ദ്ധനഗ്നമായ രീതിയില്‍ വൈകാരിതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് തുടങ്ങിയ ഷൂട്ട് തന്റെ നിയന്ത്രണത്തിനും അപ്പുറത്തേയ്ക്ക് പോയെന്ന് തുറന്നു സമ്മതിയ്ക്കുന്നു.
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 15 ചിത്രങ്ങളിലെ സീനുകൾ കാണാം: വീഡിയോ!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: