കൊറോണ പ്രാഥമിക പരിശോധനയായ ആന്റിജന്‍ പരിശോധന നടത്തുന്നതിന് സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ അനുമതി. രജിസ്ട്രേഷനുള്ള േഡാക്ടറുടെ കുറിപ്പടിയുള്ളവർക്കാണ് സ്വകാര്യ ലാബുകളിൽ ആൻറിജൻ പരിശോധന നടത്തുക. ആശുപത്രികളിലും സ്വകാര്യ ലാബുകളിലും സാമ്പിൾ ശേഖരിക്കുന്നതിന് മാത്രമായി പ്രത്യേകം സ്ഥലവും സൗകര്യവും സജ്ജമാക്കണം. ശീതീകരിച്ച മുറി സാമ്പിൾ ശേഖരണത്തിന് ഉപയോഗിക്കരുത് തുടങ്ങി കടുത്ത നിബന്ധനകളോടെയാണ് അനുമതി.
സ്വകാര്യ ലാബുകള്‍ക്ക് െഎ.സി.എം.ആര് ആന്റിജന്‍ പരിേശാധനക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (എന്‍.എ.ബി.എച്ച്), നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) എന്നിവയുടെ അംഗീകാരം, കോവിഡ് പരിശോധനക്കുള്ള മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിെന്റ രജിസ്ട്രേഷന്, സംസ്ഥാന ആരോഗ്യവകുപ്പില്‍ രജിസ്ട്രേഷന് എന്നിവയുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി. 625 രൂപ നിരക്കില്‍ പരിശോധന നടത്താനാണ് അനുമതി നല്‍കിയത്.