ലാബോറട്ടറിയിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. കുതറി മാറുന്നതിനിടയില്‍ മേല്‍ വസ്ത്രം കീറിയെങ്കിലും റോഡിലേയ്ക്ക് ചാടിയിറങ്ങിയ യുവതി കുറേ ദൂരം ഓടി. യുവതിയെ പിന്തുടര്‍ന്ന ഇയാള്‍ അവര്‍ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞതായും കാഴ്ചക്കാര്‍ പറഞ്ഞു. കാര്യം മനസിലാകാത്തതിനാല്‍ ഇയാളെ പിടിച്ചു നിര്‍ത്താനും ആരും തയ്യാറായില്ല.
രാവിലെ ഏഴിന് ലാബ് തുറന്ന യുവതി കസേരകള്‍ നേരെയാക്കി യിടുന്നതിടയിലാണ് രക്തം പരിശോധിക്കണമെന്ന ആവശ്യവുമായി മണികണ്ഠന്‍(37) എന്ന യുവാവ് എത്തുന്നത്. വിവാഹിതനെന്നു വെളിപ്പെടുത്തിയ ഇയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം യുവതി ഇയാളോട് പരിശോധനാ റൂമില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രക്തം ശേഖരിക്കാനുള്ള സിറിഞ്ചുമായി റൂമിലേക്കെത്തിയ യുവതിയെ ഇയാള്‍ കടന്നു പിടിയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ മലയിന്‍കീഴ് ഊരുട്ടമ്പലം റോഡിലെ ഒരു സ്വകാര്യ ലാബിലായിരുന്നു സംഭവം.
ഉച്ചയ്ക്ക് 12 മണിക്കാണ് യുവതി മലയിന്‍ കീഴ് പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ ബൈക്കില്‍ കയറി ശാന്തമ്മൂല ഭാഗത്തേക്കാണ് പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും ആക്രമി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മലയിന്‍കീഴ് എസ്‌ഐ പറഞ്ഞു.
പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: