വീട് എഴുതി നല്‍കാത്തതിന്റെ പേരിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ജൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. പില്ലൂര്‍ സ്വദേശി അരുണ്‍ ശക്തിയാണ് പിടിയിലായത്. അച്ഛന്റെ മാതാപിതാക്കളെയാണ് പ്രതി കൊലപ്പെടുത്തിയത്. കളവു അറുമുഖന്‍, ഭാര്യ മണി കളവു എന്നിവരാണ് കൊല്ലപ്പെട്ടത്. വീട് എഴുതി നല്‍കാത്തതിന്റെ പേരിലാണ് യുവാവ് ഇരുവര്‍ക്കും വിഷം കലര്‍ത്തിയ ജൂസ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി തന്നെയാണ് തന്റെ അച്ഛനെ വിളിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. കൂടാതെ പിതാവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിഷം ഉളളില്‍ ചെന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. പിന്നീട് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് അരുണ്‍ ശക്തിയെ പിടികൂടിയത്.
സ്വത്ത് നൽകിയില്ല; മുത്തശ്ശനും മുത്തശ്ശിക്കും ജൂസില്‍ വിഷം കലര്‍ത്തി നല്‍കി; മരണവെപ്രാളത്തിനിടെ ക്രൂര കൊലപാതകം; ചെറുമകൻ അറസ്റ്റിൽ
RELATED ARTICLES