പരീക്ഷയ്ക്കെത്താൻ സമയം വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നതിന്റെ മനോവിഷമത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ടേക്കും ശിവകുമാറിനെയാണ് സത്നാല അണക്കെട്ടില്‍ ചാടി മരിച്ചനിലയില്‍ കണ്ടെത്തിയത്. അണക്കെട്ടിനടുത്തുനിന്ന് ആത്മഹത്യാകുറിപ്പും വാച്ചും പേഴ്സും കണ്ടെത്തിയിട്ടുണ്ട്. ‘എന്നോട് ക്ഷമിക്കുക അച്ഛാ, എനിക്ക് മാപ്പ് തരിക. എനിക്ക് ഈ ആഘാതത്തെ നേരിടാൻ കഴിയുന്നില്ല. നിങ്ങള്‍ എനിക്കുവേണ്ടി ഒരുപാട് ചെയ്തു. പക്ഷേ, നിങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഇത്രയ്ക്ക് വിഷമം മുൻപൊരിക്കലും തോന്നിയിട്ടില്ല. ഞാൻ ആദ്യമായാണ് ഒരു പരീക്ഷ എഴുതാതിരിക്കുന്നത്. എനിക്കിത് താങ്ങാനാവുന്നില്ല’, ടേക്കും എഴുതിയ കുറിപ്പില്‍ പറയുന്നു.
‘എന്നോട് ക്ഷമിക്കുക അച്ഛാ, എനിക്ക് മാപ്പ് തരിക’: വൈകിയതിനാല്‍ പരീക്ഷ എഴുതിച്ചില്ല, വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
RELATED ARTICLES