കൈക്കൂലി വാങ്ങിയ വനിതാ എക്സിക്യൂട്ടിവ് എൻജിനീയർ അറസ്റ്റില്‍. തെലങ്കാന ട്രൈബല്‍ വെല്‍ഫയർ എൻജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥയായ കെ. ജഗജ്യോതിയെയാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൈക്കൂലിപ്പണമായ 84,000 രൂപയും പിടിച്ചെടുത്തു. എഞ്ചിനീയറുടെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും നാല് കിലോ സ്വര്‍ണവും കണ്ടെടുത്തതായി വിവരം. ഹൈദരാബാദ് ഗോത്ര ക്ഷേമ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജഗജ്യോതിയാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയതിന് കൈയ്യോടെ പിടിയിലായതിന് പിന്നാലെയാണ് തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി) ഉദ്യോഗസ്ഥര്‍ ജഗജ്യോതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇതിലാണ് നാല് കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും കണ്ടെത്തിയത്. സ്വര്‍ണത്തിന് മാത്രം 2 കോടി രൂപയിലേറെ വില വരും. സർക്കാർ അംഗീകൃത നിർമാണ ലൈസൻസുണ്ടായിട്ടും ഒരു കരാറുകാരന്റെ കൈയ്യില്‍ നിന്ന് 84,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥ പിടിയിലായത്.
കൈക്കൂലി വാങ്ങിയ വനിതാ എക്സിക്യൂട്ടിവ് എൻജിനീയർ അറസ്റ്റില്‍; വീട്ടിൽനിന്നും കണ്ടെടുത്തത് നാല് കിലോ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും
RELATED ARTICLES