വ്യാജവാർത്തയെ തുടർന്ന് അമ്പലത്തിൽ തടിച്ചുകൂടിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവവിഗ്രഹം പാലു കുടിക്കുന്നതായുള്ള പ്രചാരണത്തെ തുടർന്ന് പാലുമായി അമ്പലത്തിലെത്തിയ 13 പേരാണ് അറസ്റ്റിലായത്. ഈ വാർത്ത വ്യാപകമായി പ്രചരിച്ചതോടെ പാലുമായി അഭിഷേകം നടത്താൻ നിരവധി ആളുകളാണ് അമ്പലത്തിനു ചുറ്റും തടിച്ചുകൂടിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷർഗഞ്ചിൽ ഞായറാഴ്ചയായിരുന്നു സംഭവം. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത്.
അന്വേഷണത്തിൽ അമ്പലത്തിന് സമീപം താമസിക്കുന്ന രാജേഷ് കൗശൽ എന്നയാളാണ് വാർത്ത പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. ഇയാൾക്കെതിരെ കേസെടുത്തതായി ജേത്വാര പോലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ യാദവ് പറഞ്ഞു.