ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്തെ പേട്ടയില്‍ കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. പീഡിപ്പിക്കാന്‍ ചെന്ന സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ ധൈര്യം ഏറെ പ്രശംസിക്കപ്പെട്ടു. അതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പായിച്ചിറ നവാസ് എന്നയാളുടെ പരാതിയും ചെന്നു. എന്നാൽ, സ്വാമിയുടെ ഭാഗത്ത് നിന്നുണ്ടായ അക്രമം ചെറുക്കാന്‍ ലിംഗം ഛേദിക്കേണ്ടി വന്നുവെന്ന പെണ്‍കുട്ടിയുടെ വാദത്തിന് വിപരീതമാണ് പുതിയ സംഭവവികാസങ്ങള്‍. സ്വാമിയുടെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടിയല്ല, മറിച്ച് കാമുകനാണ് എന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രദീപികയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
പെണ്‍കുട്ടിയല്ല, സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകനായ യുവാവിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് തന്നെയുള്ള മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകനെന്ന് രാഷ്ട്രദീപിക വാര്‍ത്തയില്‍ പറയുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നതായും രാഷ്ട്രദീപിക വാർത്തയിൽ പറയുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com
പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും ഈ യുവാവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടത്രേ. പെണ്‍കുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്ന ഈ യുവാവിനെ പോലീസ് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരമെന്നും വാർത്തയിൽ പറയുന്നു. സ്വാമിയുടെ ലിംഗം വെട്ടിമാറ്റിയ അന്ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വലിയ ശബ്ദമുള്ള ബൈക്കുകള്‍ പോകുന്ന ശബ്ദം കേട്ടതായും അയല്‍വാസികള്‍ പറയുന്നുണ്ടത്രേ. സംഭവദിവസം അര്‍ധരാത്രിയോടെയാണ് ഈ ബൈക്കുകള്‍ തിരിച്ചുപോയതെന്നും അയല്‍ക്കാര്‍ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട് എന്നാണ് സൂചന. നേരത്തെയും സ്വാമിക്ക് വേണ്ടി അമ്മ രംഗത്തെത്തിയിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയുടെ ലിംഗം 90 ശതമാനവും മുറിഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേര്‍ത്തുവെങ്കിലും ലിംഗം പ്രവര്‍ത്തിക്കാത്ത നിലയിലാണ്. പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ സ്വാമിയെ പരിശോധിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: