ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻസൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ബ്രിക്സ് കൂട്ടായ്മയുടെ അസാധാരണ ഉച്ചകോടിയില്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. 1967-ലെ അതിര്‍ത്തി പ്രകാരം ഫലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിനുള്ള ഗൗരവമേറിയതും സമഗ്രവുമായ സമാധാന പ്രക്രിയ ആരംഭിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെടുന്നതായി കിരീടാവകാശി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങള്‍ നടപ്പിലാക്കുകയല്ലാതെ ഫലസ്തീനില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സ മുനമ്ബിലെ ഇസ്രാഈലിന്റെ സൈനിക നീക്കങ്ങളെ രാജ്യം എതിര്‍ത്ത കാര്യം മുഹമ്മദ് ബിൻ സല്മാൻ ചൂണ്ടിക്കാട്ടി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്സിന്റെ വെര്‍ച്വല്‍ യോഗത്തിന് ദക്ഷിണാഫ്രിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്.