പനി, ചുമ തൊണ്ട വേദന, ശ്വാസോഛാസ വ്യതിയാനങ്ങള്‍, ക്ഷീണം, എന്നിവയാണ് കൊവിഡിന്റെ ആദ്യം കരുതിയ ലക്ഷണങ്ങളെങ്കിലും ഇതിനു ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ പ്രോട്ടോകോളില്‍ നിരവധി രോഗലക്ഷണങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗന്ധം, രുചി എന്നിവ നഷ്ടപ്പെടല്‍, വയറിളക്കം പേശീ വേദന എന്നിവയും കൊവിഡ് രോഗലക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ, കൊവിഡ് ബാധയില്‍ പനിയെ ഒരു പ്രധാന രോഗലക്ഷണമായി കാണുന്നത് അപകടമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. പനിയെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നത് ആശങ്കാപരമാണെന്നും ഇതുമൂലം ലക്ഷണമില്ലാത്ത രോഗികളിലൂടെ രോഗവ്യാപനം നടക്കാന്‍ കാരണമാവുമെന്നും പഠനത്തിൽ പറയുന്നു.
ദല്‍ഹി എയിംസില്‍ 144 രോഗികളില്‍ നടത്തിയ നീരിക്ഷണ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രോഗികളില്‍ 44.4 ശതമാനത്തിന് രോഗലക്ഷണമൊന്നുമില്ല. 34. 7 ശതമാനം പേര്‍ക്ക് ചുമയായിരുന്നു രോഗലക്ഷണം. 17.4 ശതമാനം പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ നടത്തിയ പഠനത്തില്‍ കൊവിഡ് രോഗികളില്‍ 17 ശതമാനത്തിനു മാത്രമേ പനി ഒരു രോഗലക്ഷണമായി വന്നിരുന്നുള്ളൂ. മറ്റു രാജ്യങ്ങളിലെ രോഗികളെ വെച്ച് നോക്കുമ്ബോള്‍ പനിരോഗലക്ഷണമായി വന്ന കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.