കൊച്ചി: സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലും രക്ഷയില്ല. ഐഎസ്എല്‍ 2016 ൽ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം പരാജയം. കൊച്ചിയിലെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു അത് ലറ്റികോ ഡി കൊല്‍ക്കത്തയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കളിയുടെ 52-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കേരളത്തിന്റെ കൊമ്പന്മാരെ കൊമ്പുകുത്തിച്ചത്. ബോക്സിനു വെളിയില്‍നിന്നും ലാറ തൊടുത്ത നിരുപദ്രവകരമായ ലോംഗ് റേഞ്ച് ഷോട്ട് സന്തോഷ് ജിങ്കാന്റെ കാലില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കളിച്ച ടീമേയായിരുന്നില്ല കൊച്ചിയിലേത്. മഞ്ഞക്കടലായി അലയൊലി തീര്‍ത്ത ആരാധകരുടെ ആവേശത്തിനു കേരളത്തെ രക്ഷിക്കാനായില്ലെങ്കിലും ഇത്തവണ കേരളത്തിന്റെ കൊമ്പന്മാര് പൊരുതിയാണ് തോറ്റത്. ഇരുടീമും ആക്രമിച്ചു കളിച്ചതോടെ മത്സരം ആവേശകരമായി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു.
ആദ്യം മുതല്‍ കോല്‍ക്കത്ത ബോക്സിനെ വിറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ആദ്യ പകുതിയില്‍ അന്റോര്‍ണിയോ ജര്‍മനായിരുന്നു കേരളത്തിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത്. കളിയുടെ നാലാം മിനിറ്റില്‍ തന്നെ ഹ്യൂം ഒരുക്കിയ ക്രോസ് ഗോളാകാതിരുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. രണ്ടാം പകുതിയില്‍ കേരളം വേഗതകുറച്ചപ്പോള്‍ കോല്‍ക്കത്ത ആഞ്ഞടിച്ചു. കോല്‍ക്കത്തയുടെ പലമുന്നേറ്റങ്ങളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 52 -ാം മിനിറ്റിലെ ജിങ്കാന്റെ പിഴവ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് തള്ളിയിടുകയും ചെയ്തു.
അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….
കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: