കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതക്ക് തെളിവുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ഇന്നാണെന്നു സോളാര്‍ കമീഷന് ജസ്റ്റിസ് ജി. ശിവരാജന്. കൂടുതല്‍ സമയം വേണമെന്ന സരിതയുടെ അഭിഭാഷകന് സി.ഡി. ജോണിയുടെ അപേക്ഷ തള്ളിയ കമീഷന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ളെന്ന് കര്‍ശനഭാഷയില്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 11ന് ഹാജരായില്ളെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും അവരെ ഇക്കാര്യം ഉടന്‍ ഫോണില്‍ അറിയിച്ചശേഷം മറുപടി നല്‍കണമെന്നും അഭിഭാഷകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സരിത വ്യാഴാഴ്ച കമീഷനില്‍ ഹാജരാകുമെന്ന് അഭിഭാഷകന് ഉറപ്പു നല്‍കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com